ഭാരതത്തിന്റെ ഭാവി നിർണ്ണയിക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പ്

കർണാടക ജനവിധി തേടുകയാണ്. 224 അംഗ സഭയിൽ കോൺഗ്രസിന് 120 ൽ പരം സീറ്റുകളിൽ വിജയിക്കാനാവുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. കോൺഗ്രസ് പ്രചരണത്തിന് നേതൃത്വം നൽകിയ രാഹുൽ – ഖാർഗെ – ശിവകുമാർ കൂട്ടുകെട്ട് അക്ഷരാർത്ഥത്തിൽ ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. പ്രധാനമായും മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ്. എങ്കിലും 25 സീറ്റുകളിൽ കുമാരസ്വാമിയുടെ ജനതാദളും, ഒരു സീറ്റിൽ സി.പി.എമ്മും നല്ല മത്സര പ്രതീതി ഉയർത്തിയിട്ടുണ്ട്. വികസനവും, വർഗീയതയും, വിഭാഗീയതയും പണവും തന്നെയാണ് കർണാടകയിലും വിധിയെഴുതുക. ഭരണ കക്ഷിയായ ബി.ജെ.പിയിൽ മുമ്പെങ്ങുമില്ലാത്ത വിധം തമ്മിൽ തല്ല് രൂക്ഷമാണ്. ജഗദീഷ് ഷെട്ടാർ ഉൾപ്പെടെയുള്ള ഒട്ടനവധി പ്രമുഖർ കൂറുമാറി കോൺഗ്രസ് പക്ഷത്തേക്ക് വന്നിട്ടുണ്ട്. അത് ലിംഗായത്ത് വോട്ടുകൾ ഒരു പരിധിവരെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റി. ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഏകീകരിക്കപ്പെടും എന്നും ഏറെക്കുറെ ഉറപ്പാണ്. ലീഗ് നേതൃത്വം സ്ഥാനാർത്ഥികളെ നിർത്താതെ സ്വാധീന മേഖലകളിലൊക്കെ പ്രചരണം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കാടിളക്കിയ പ്രചരണത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.

കർണാടക തിരഞ്ഞെടുപ്പ് ബി.ജെ.പിയേക്കാൾ കോൺഗ്രസിനാണ് പ്രധാനപ്പെട്ടത്. രാജ്യത്ത് കോൺഗ്രസ് വേണോ എന്ന ചോദ്യം വരെ ഈ ജനവിധി ഉയർത്തും. സർക്കാർ വിരുദ്ധ വികാരം കോൺഗ്രസിനു തന്നെയാവും തുണയാവുക. എങ്കിലും എൻ്റെ ഭയം കോൺഗ്രസിലെ തന്നെ കുതികാൽ വെട്ടുകാരെയും കാലുവാരികളെയും ആണ്. അവർ കെണിവച്ചാൽ പ്രതീക്ഷകൾ താളം തെറ്റും . വോട്ടർ പട്ടിക സംബന്ധിച്ച് ശിവകുമാർ ഉന്നയിച്ച കാര്യങ്ങൾ ഏറെ ആശങ്കയുയർത്തുന്നതാണ്. കോൺഗ്രസ് സീറ്റുകൾ 120 കടന്നില്ലെങ്കിലും പ്രശ്നമാണ്. ചാക്കിട്ടുപിടുത്തത്തിൽ കോൺഗ്രസ് എം.എൽ.എ മാരെ വീഴ്ത്താൻ സകലകലകളും ബി.ജെ.പി. പുറത്തെടുക്കും. പല സംസ്ഥാനങ്ങളിലും കൂറുമാറ്റത്തിലൂടെ അധികാരം തിരിച്ചുപിടിച്ച കാഴ്ചകൾ നമ്മൾ കണ്ടതാണ്. എങ്കിലും 40 ശതമാനം വോട്ടും ഭൂരിപക്ഷം സീറ്റും കോൺഗ്രസ് നേടും എന്നാണ് എന്റെ പ്രതീക്ഷ. എന്നാലും മുഖ്യമന്ത്രിയെച്ചൊല്ലി കലഹമുണ്ടാകുമോ? കണ്ടറിയാം.

തെരഞ്ഞെടുപ്പ് ഫലം വരും വരെ ജനങ്ങൾ ഉല്ക്കണ്ഠയുടെ മുൾ മുനയിലാണ്.

…………കാത്തിരിക്കാം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ