ജി ബാലചന്ദ്രൻ്റെ “ഇന്നലെയുടെ തീരത്ത്’ എന്ന ആത്മകഥ വായനക്കാരുടെ മുമ്പാകെ ഞാന്‍ അവതരിപ്പിക്കുന്നത് അഭിമാനബോധത്താല്‍ തുടിക്കുന്ന ഹൃദയത്തോടുകൂടിയാണ്.”….. എം.കെ. സാനുജി. ബാലചന്ദ്രന്‍ കെ.എസ്.യൂ പ്രവര്‍ത്തകനായിരുന്നുവെന്ന വസ്തുത പ്രസ്താവിച്ചുകൊണ്ട് തുടങ്ങാം. ആലപ്പുഴ എസ്.ഡി. കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുമാണ് ബാലചന്ദ്രന്‍ ഉപരി വിദ്യാഭ്യാസം തുടര്‍ന്നത്. രണ്ടിടത്തും അദ്ദേഹം കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. എ.കെ.ആന്റണി കെ.എസ്.യു പ്രസിഡന്റായി കാലത്ത് കരുത്തു നല്‍കാന്‍ കൂടെയുണ്ടായിരുന്നത് വൈസ് പ്രസിഡന്റായ ജി. ബാലചന്ദ്രനാണ്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് കണ്‍വീനര്‍ എന്ന ചുമതല മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം ഏറ്റെടുക്കാന്‍ താമസമുണ്ടായില്ല. അതിനുശേഷം കെ.പി.സി.സി.യിലും എ.ഐ.സി.സി.യിലും അംഗമായി . ഏറ്റവുമൊടുവില്‍ ആലപ്പുഴ ഡി.സി.സി. പ്രസിഡന്റെന്ന നിലയില്‍ അദ്ദേഹം കര്‍മ്മനിരതനായി. രാഷ്ട്രീയ നേതാക്കള്‍ക്കില്ലാത്ത ചില സവിശേഷ സിദ്ധികള്‍ ബാലചന്ദ്രന്‍ പ്രകടിപ്പിക്കുന്നത് ആളുകള്‍ വേണ്ടുവോളം ശ്രദ്ധിച്ചുവോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. പ്രസംഗ വൈഭവമാണ് അതിലൊന്ന്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സചിവോത്തമ മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ നേടിയ വിദ്യാര്‍ത്ഥിയാണദ്ദേഹമെന്നോര്‍ക്കണം. ബാലചന്ദ്രന്റെ സംയമിതമായ രീതിയില്‍ തുടരുന്ന പ്രസംഗങ്ങളില്‍ വെല്ലുവിളികളില്ല, ആക്രോശങ്ങളില്ല, ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഒരു വീക്ഷണമോ ആശയഗതിയോ അവശേഷിപ്പിക്കാതെ ആ പ്രസംഗങ്ങളവസാനിക്കാറുമില്ല. വയലാര്‍ അവാര്‍ഡ് സമര്‍പ്പണ വേളയില്‍ ഒരൊറ്റ പൂസ്തകത്തെ മാത്രം ആധാരമാക്കി അവതരിപ്പിക്കുന്ന പ്രസംഗങ്ങള്‍ കൂടി ഓര്‍മ്മിച്ചുകൊണ്ടാണ് ഞാന്‍ ഇത് കുറിക്കുന്നത്. സാഹിത്യവുമായുള്ള ബന്ധം ബാലചന്ദ്രനെ ഗ്രന്ഥരചനയിലേക്ക് നയിച്ചതിനു ദൃഷ്ടാന്തമായി മൂന്നു ഗ്രന്ഥങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. തകഴിയുടെ സര്‍ഗ്ഗപഥങ്ങള്‍, തകഴി-കഥയുടെ രാജശില്‍പ്പി; അനുഭവങ്ങളുടെ അകത്തളങ്ങളിൽ എന്നിവ. ആ രചനകളുടെ കൂട്ടത്തില്‍ ഓര്‍മ്മയുടെ തീരങ്ങളിലൂടെ തുടരുന്ന വിചാരയാത്രയെന്നു വിവരിക്കാവുന്ന ഈ പുസ്തകത്തിന് ഞാന്‍ പ്രധാന സ്ഥാനം നല്‍കുന്നു. ഒഴുക്കുള്ള ശൈലി, ആകര്‍ഷകവും ഇന്ദ്രിയവേദ്യവുമായ സ്ഥലചിത്രങ്ങള്‍, കുട്ടനാടന്‍ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടൊപ്പം ചരിത്ര പ്രാധാന്യവും വെളിപ്പെടുത്തുന്ന വിവരണങ്ങള്‍, വ്യക്തികളുടെ സവിശേഷ ഗുണങ്ങള്‍ വേര്‍തിരിച്ചു വ്യക്തമാക്കുന്ന നഖചിത്രങ്ങള്‍, രാഷ്ട്രീയ സംഭവങ്ങള്‍ ഇപ്രകാരം എന്തെല്ലാമെന്തെല്ലാം ഈ പുസ്തകത്തിലടങ്ങുന്നു. തന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് ആലപ്പുഴയിലെ രണ്ടു പ്രമുഖ വ്യക്തികള്‍ തന്നില്‍ ചൊരിഞ്ഞ സ്‌നേഹവാത്സല്യങ്ങളാണെന്ന് ബാലചന്ദ്രന്‍ രേഖപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയത്തിലെ മറിമായങ്ങളെക്കുറിച്ച് ബാലചന്ദ്രന്‍ പ്രതിപാദിക്കുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞുമുള്ള എതിര്‍പ്പുകളേയും പ്രതിസന്ധികളേയും എങ്ങനെയൊക്കെയോ ബാലചന്ദ്രന്‍ അതിജീവിച്ചു. എതിര്‍ പാര്‍ട്ടിക്കാരെക്കാള്‍ സ്വന്തം പാര്‍ട്ടിക്കാരാണ് ബാലചന്ദ്രനെതിരായി പ്രവര്‍ത്തിച്ചത്. . ഇച്ഛാശക്തിയാണ് ബാലചന്ദ്രനെ മുന്നോട്ടു നയിക്കുന്നത്.ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം..എം.കെ. സാനുസന്ധ്യ, കാരിക്കാമുറി എറണാകുളം – 682011

Share Post

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ