സുധാകരനെതിരെ കൂടോത്രം

കൂടോത്രത്തെക്കുറിച്ചും കോൺഗ്രസ്സിനെക്കുറിച്ചും ഇല്ലാക്കഥകൾ പുറത്തു വിട്ട് കോൺഗ്രസ്സിന് അവമതിപ്പുണ്ടാക്കിയ വിരുതൻ ആരാണ്. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം പേട്ടയിലെ വസതിയിലും കെ. പി.സി.സി ഓഫീസിൽ പ്രസിഡൻ്റ് ഇരിക്കുന്ന മേശക്കടിയിലും ഡൽഹിയിലെ എം.പി ഫ്ലാറ്റിലും ഏതോ ശത്രു കൂടോത്ര സാമഗ്രികൾ വച്ചു എന്നാണ് കഥ, ഇതൊക്കെ ഒന്നര വർഷം മുൻപ് നടന്നതാണത്രേ! എല്ലായിടത്തും CCTV ക്യാമറകൾ ഉള്ളതുമാണ്. കൂടോത്രം കണ്ടു പിടിക്കുന്ന ആചാര്യ ശ്രേഷ്ഠനെ വരുത്തിയാണ് ഇതൊക്കെ കണ്ടുപിടിച്ചതത്രേ! ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങൾ തൊടുത്തു വിടുന്ന ഇക്കാലത്തും ഇത്തരം ശുദ്ധ വിഡ്ഢിത്തത്തിൻ്റെ പിന്നാലെ ജനശ്രദ്ധ തിരുച്ചു വിടാനുള്ള ശ്രമമാണിപ്പോൾ. കെ.പി.സി.സി പ്രസിഡൻ്റിനെ ഉന്നം വച്ചാണ് ഈ ആഭിചാരങ്ങളൊക്കെ നടത്തുന്നതെന്നാണ് ഭാഷ്യം.

സത്യത്തിൽ ഇത് സുധാകരൻ്റെ ഭാഗ്യ കാലമാണ്. അദ്ദേഹം കെ.പി.സി.സി പ്രസിഡൻ്റായി. ലോക് സഭയിലേക്കു മത്സരിച്ചു, ജയിച്ചു. മാത്രമല്ല ഉപ തെരഞ്ഞെടുപ്പുകളിലും 18 സീറ്റിലും മിന്നുന്ന ജയം ഉണ്ടായി. ഇത് സുധാകരൻ്റെ ശുക്ര കാലമാണ്.

പിന്നെ കൂടോത്രം കൊണ്ടാണ് സുധാകരൻ്റെ ആരോഗ്യം കൂടുതൽ വഷളാകുന്നതെന്നാണ് കണ്ടുപിടുത്തം. സുധാകരൻ ഇപ്പോഴും പ്രസരിപ്പോടെ വ്യായാമം ചെയ്യുന്ന ആളാണ്. മാത്രമല്ല ശരീര പുഷ്ടിക്കാവശ്യമായ ആയുർവേദ ചികിത്സയും ചെയ്യുന്നുണ്ട്. ഏതു പ്രതിസന്ധികളേയും നേരിടാനുള്ള ചങ്കുറ്റവുമുണ്ട്. പ്രായമാകുമ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം. മാത്രമല്ല സുധാകരന് ഇത്തരം കൂടോത്രത്തിൽ വിശ്വാസ മുണ്ടാകാനും ഇടയില്ല. ഇല്ലാത്ത കറുത്ത പൂച്ചയെ രാത്രിയിൽ ഇരുട്ടു മുറിയിൽ തപ്പുന്നതു പോലെ കൂടോത്രത്തിൻ്റെ പിന്നാലെ പോകുന്നത് ശുദ്ധ അസംബന്ധമാണ്. കൂടോത്രം കേവലം അന്ധവിശ്വാസം മാത്രം.

കോൺഗ്രസ്സിനെ വഴി തെറ്റിക്കാനുള്ള അടവായിരിക്കാം ഇത്.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ