അത് നീ ആകുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ആകാശവാണി സ്റ്റേഷന്‍ ഡയറക്ടര്‍ കോന്നിയൂര്‍ നരേന്ദ്രനാഥ് എന്നെ വിളിച്ചു. മകരവിളക്കിനു കമന്‍ററി കൊടുക്കാന്‍ വരണം. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശബരിമല എനിക്ക് ഒട്ടും പിടിയില്ലാത്ത ഭക്തിവിഷയമാണ്. ശബരിമലയെക്കുറിച്ചോ മകരവിളക്കിനെക്കുറിച്ചോ കാര്യമായ അറിവൊന്നും ഇല്ല. എന്‍റെ ബുദ്ധിമുട്ട് ഞാന്‍ പറഞ്ഞു. കോന്നിയൂര്‍ സാര്‍ വിടുന്ന ലക്ഷണമില്ല. ബാലചന്ദ്രന്‍ പോയി കമന്‍ററി പറഞ്ഞാല്‍ മതി, നന്നായിക്കോളും.അയ്യപ്പനെ പലവട്ടം ധ്യാനിച്ച് ശബരിമലയ്ക്ക് പുറപ്പെട്ടു. എല്ലാത്തിനും ധൈര്യം തരുന്നത് ഭാര്യ ഇന്ദിരയാണ്. അതിരാവിലെ തന്നെ ബസ്സില്‍ കയറി പമ്പയിലെത്തി. ആകാശവാണി ഉദ്യോഗസ്ഥര്‍ കാത്തുനില്‍പ്പുണ്ട്. പല ദേശക്കാര്‍, പല ഭാഷക്കാര്‍ ശബരീനാഥ ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമേന്തി ശരണം വിളികളുമായി മലകയറുന്നു. ഞാനും കൂട്ടത്തില്‍ കൂടി. ശരണ മന്ത്രങ്ങൾ മുഴക്കി കരിമലയും നീലിമലയും സത്യമായ പൊന്നിൻ പതിനെട്ടാം പടിയും പിന്നിട്ട് ശബരീശ സന്നിധിയിലെത്തി. സന്നിധാനത്ത് കൊടിമരത്തിന് ഇടതു വശത്താണ് ആകാശവാണിയുടെ കമൻ്ററി ബോക്സ്.മകരവിളക്കിന് തൊട്ടു മുമ്പ് ഒരു കൃഷ്ണപ്പരുന്ത് ക്ഷേത്രത്തെ വലം വച്ച് പറക്കും’ അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം ഉദിക്കും. തിരുവാഭരണപ്പെട്ടിയെത്തുന്നതോടെ ദീപയഷ്ടികളുടെ പ്രഭയിൽ മുങ്ങിയ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമാവും. ദീപാരാധനയ്ക്ക് മണിയൊച്ച കേൾക്കുമ്പോൾ പൊന്നമ്പലമേട്ടിൽ ദീപം തെളിയും. സർവ്വാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പ ദർശനത്തോടൊപ്പം പൊന്നമ്പലമേട്ടിൽ തെളിയുന്ന ദീപവും ഭക്തർക്ക് ആത്മനിർവൃതിയുടേതാണ്. ശരണാരവങ്ങൾ, താളമേളങ്ങൾ, ആഴിയിൽ നിന്നുയരുന്ന അഗ്നിനാളങ്ങൾ, ധൂപ സുഗന്ധങ്ങൾ, ദർശന സായൂജ്യത്തിന് തിക്കിതിരക്കുന്ന ഭക്തലക്ഷങ്ങൾ, ….. ഇതെല്ലാം കാണാൻ രണ്ടല്ല രണ്ടായിരം കണ്ണുകൾ വേണം’.. ഈ കാഴ്ചകളൊക്കെ തത്സമയം കേൾവിക്കാരിലെത്തിക്കുക നന്നേ വിഷമം!’ , എങ്കിലും അയ്യപ്പ കാരുണ്യം ഞങ്ങളെ അതിന് പ്രാപ്തമാക്കുന്നു ..ഭക്തരുടെ ആവേശം ആകാശത്തോളം ഉയരുമ്പോൾ കമൻ്ററി ബോക്സിൽ നിന്ന് ഞങ്ങളും വാക്കുകളെ പ്രകാശവേഗത്തിലാക്കാൻ വെമ്പും. പലതവണ ഗാന ഗന്ധർവൻ യേശുദാസും ദൃക്സാക്ഷി വിവരണ കേന്ദ്രത്തിലെത്തി ഞങ്ങളോടൊപ്പം അയ്യപ്പ കീർത്തനം പാടിയിട്ടുണ്ട് ‘ ഓരോ മകര വിളക്ക് കാലത്തും ആ നല്ല ഓർമ്മകൾ എന്നെ ആനന്ദ നിർവൃതിയിലാഴ്ത്തും. സ്വാമിയേ ശരണമയ്യപ്പ .

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ