ഇനി രാഹുൽ നയിക്കട്ടെ.

ഒരു യുഗം അവസാനിച്ചു,

മറ്റൊരു യുഗം ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തിലേറിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു പതിനേഴര വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ഭാരതത്തിൻ്റെ സർവ്വതോൻമുഖമായ പുരോഗതിക്കാവശ്യമായ എണ്ണമറ്റ വികസന പദ്ധതികൾക്ക് അടിത്തറയിട്ട രാഷ്ട്ര ശില്പിയാണ് നെഹ്റുജി. അദ്ദേഹത്തിന്റെ പരമ്പരയിലാണ് ഇന്ദിരാജിയും രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പിറന്നത്. അതൊരു കുടുംബാധിപത്യമാണെന്നു പറയുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കളമൊരുക്കിയ അവരെ തള്ളിപ്പറയുന്നവരാരായാലും അവർ ചരിത്രത്തെ വിസ്മരിക്കുന്നവരാണ്. ഇന്ദിരാജിയുടേയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വം കോൺഗ്രസ്സിനെ മഹത്വവൽക്കരിച്ചു.

പാർട്ടിക്കകത്ത് ദേശീയ തലത്തിൽ ചില പ്രശ്നങ്ങളുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം കോൺഗ്രസ്സിന്റെ മുഖമുദ്രയാണ്. സൃഷ്ടിപരമായ വിമർശനങ്ങളെ സമന്വയത്തോടെ ഉൾക്കൊള്ളുന്നതാണ് കോൺഗ്രസ് സംസ്കാരം .. കോൺഗ്രസ്സിനകത്ത് സംവദിക്കാൻ അവസരം ഒരുക്കണം. പല സംസ്ഥാനങ്ങളിലും ചിലർ കൊഴിഞ്ഞു പോകുകയും കാലുമറുകയും ചെയ്യുന്നു.

എത്രയും വേഗം AlCC വിളിച്ചു കുട്ടി തെരഞ്ഞെടുപ്പു നടത്തണം. രാജീവ് ഗാന്ധിയുടെ നയം തന്നെ രാഹുൽ പിൻതുടരുന്നത് ശ്രേഷ്ഠമാണ്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം രാജീവ് ഗാന്ധി ലോക് സഭ പിരിച്ചു വിട്ടു. പുതിയ മാൻഡേറ്റ് നേടാൻ തൊരഞ്ഞെടുപ്പു നടത്തിയത് നാം ഓർക്കണം. അതേ മാതൃകയിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് രാഹുൽ ഗാന്ധി എത്തുന്നതാണ് അഭികാമ്യം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള യുവാക്കൾക്കും ജനപിന്തുണയുള്ളവർക്കും പരിചയ സമ്പന്നർക്കും പ്രതിഭാധനർക്കും മാത്രമേ കോൺഗ്രസിൻ്റെ പ്രതാപം വീണ്ടെടുക്കാൻ കഴിയൂ.കേരളത്തിലെ പുതിയ കോൺഗ്രസ്സ് നേതൃത്വം ശരിയായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. അവരുടെ പ്രവർത്തനങ്ങൾ അടിമുടി ചലനാത്മകമാക്കി. വിമർശനങ്ങൾക്കും എതിർപ്പുകൾക്കും നമുക്കിനി അവധി കൊടുക്കാം. കേന്ദ്രത്തിലും കേരളത്തിലും ഇപ്പോൾ ഭരണമില്ല. ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാൻ കോൺഗ്രസ്സിനേ കഴിയുകയുള്ളൂ. 136 കൊല്ലത്തെ പാരമ്പര്യവും പ്രതിഭാധനരായ നേതാക്കളും ലോകത്ത് കോൺഗ്രസിനല്ലാതെ ഒരു പാർട്ടിക്കും അവകാശപ്പെടാൻ കഴിയില്ല. . കോൺഗ്രസ്സിലേക്ക് കനയ്യകുമാറിനെ പോലെയുളള ചുണക്കുട്ടൻമാർ വരുന്നത് നമുക്കു ശക്തി പകരും. നല്ല നാളെയ്ക്കു വേണ്ടി എല്ലാവർക്കും ഒരുമിച്ച് “കൈ” കോർക്കാം.

പ്രൊഫ ജി ബാലചന്ദ്രൻ

#രാഹുൽഗാന്ധി

#RahulGandhi

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ