ഇന്ത്യൻ പ്രധാനമന്ത്രിയും കേരളാ മുഖ്യമന്ത്രിയും അമേരിക്കയിൽ ……. എന്നിട്ടോ…….

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ രാജകീയ വരവേല്പ് ലഭിച്ചു. ജോ ബൈഡനും ഭാര്യയും വൈറ്റ് ഹൗസിൽ മോദിക്ക് അത്താഴ വിരുന്നൊരുക്കി. ഐക്യ രാഷ്ട്ര സഭയുടെ ആസ്ഥാനത്തു നടന്ന ലോക യോഗാ ദിനത്തിൽ മോദി മുഖ്യാതിഥിയായിരുന്നു. 195 രാജ്യങ്ങളിൽ നിന്നു പങ്കെടുത്ത യോഗാ പ്രതിനിധികൾക്കൊപ്പം പ്രധാന മന്ത്രിയും യോഗാ ചെയ്തു. ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ അകക്കാമ്പായ യോഗയെ ലോകം ഏറ്റെടുത്തു.

ഉഭയക്ഷി ചർച്ചകളിലൂടെ വിവിധ വ്യാപാര തീരുമാനങ്ങൾ കൈക്കൊണ്ടു. നരേന്ദ്ര മോദിയുടെ ഒരു ഫാനാണ് താൻ എന്ന് അമേരിക്കൻ പ്രസിഡന്റ് തുറന്നു പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിൽ ഐക്യം ഊട്ടി ഉറപ്പിക്കുമ്പോൾ ചൈനയ്ക്കും പക്കിസ്ഥാനും റഷ്യയ്ക്കും ഇന്ത്യ നൽകുന്ന സന്ദേശത്തിന്റെ അകപ്പൊരുൾ എല്ലാവർക്കും മനസ്സിലാകുന്നതാണ്. അമേരിക്കൻ സേന നല്കിയ ഗൺ സല്യൂട്ട് മോദി അഭിമാനത്തോടെ സ്വീകരിച്ചു. അമേരിക്കൻ കോൺഗ്രസ്സിനെ അഭിസംബോധന ചെയ്തപ്പോൾ മോദിയും ബൈഡനും പരസ്പരം ആലിംഗനം ചെയ്തത് ഇന്ത്യയുടെ അഭിമാനം ജ്വലിപ്പിച്ചു.

ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്ന് അമേരിക്കൻ പ്രതിധിനി സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ചരിത്ര പ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. ഇന്ത്യയിലെ 140 കോടി ജനതയുടേയും അഭിമാന മുഹൂർത്തമായിരുന്നു അത്.

ഇന്ത്യൻ സമൂഹം ഭൗതികമായി വളരുകയാണ്. എന്നാൽ ഭരണത്തിൽ ഹിന്ദുത്വ അജന്റാ അടിച്ചേല്‌പ്പിക്കാനുള്ള ശ്രമം ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ മേൽ കത്തിവയ്ക്കുന്നതാണ്.

കേരളത്തിലെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അമേരിക്കൻ പര്യടനം നടത്തി. വിദ്വാൻ വേഷം കെട്ടി മഠയനാകുന്നത് ആർക്കും ഭൂഷണമല്ല. അദ്ദേഹം ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ പ്രസംഗിച്ചു. ബഹളമയമായ ഒരു കവലയിൽ നിന്ന് പ്രസംഗിച്ചാൽ ആരു കേൾക്കാൻ. ദൂബായിലും ക്യൂബയിലും വിനോദ സഞ്ചാരം കൂടി നടത്തിയിട്ടാണ് അദ്ദേഹം തിരിച്ചു വന്നത്. അപ്പോഴേയ്ക്കും കേരളത്തിൽ വ്യാജ വിദ്യയുടെ ആക്ഷേപങ്ങളാണ് എതിരേറ്റത്.

പ്രഹസനം ആരു നടത്തിയാലും അപഹാസ്യരാകും. പിണറായി ഭാര്യയും പരിവാരങ്ങളുമായുള്ള പര്യടനം കോഴി കോട്ടുവായിടുന്നതു പോലെയായി.

നല്ലതു ആരു ചെയ്താലും പ്രശംസിക്കണം തെറ്റ് ആരു ചെയ്താലും വിമർശിക്കണം.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ