ഇന്ദിരാ ഗാന്ധി -ഇന്ത്യയുടെ ഉരുക്ക് വനിത


ഇന്ദിരയുടെ ഉയർച്ചയും പതനവും തിരിച്ചു വരവും ഒടുവിലുണ്ടായ രക്തസാക്ഷിത്വവും ഭാരത ചരിത്രത്തിലെ അവിസ്മരണീമായ ഒരേടാണ്. നിശ്ചയദാർഢ്യം കൊണ്ടും കർമ്മ മഹിമ കൊണ്ടും അവർ നേടിയെടുത്ത ലോകത്തിലെ ഉരുക്കുവനിത എന്ന കീർത്തി ഏറെ അഭിമാനകരമായിരുന്നു.
അച്ഛനും മുത്തച്ഛനും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിലേക്കു എടുത്തു ചാടി ജയിലറയിലായി. രോഗിണിയായ അമ്മയുടെ അടുത്തു പോകാൻ പോലും അനുവദിക്കാതിരുന്ന ഇന്ദിരാ പ്രിയദർശിനി കുരുന്നായിരുന്നപ്പോൾത്തന്നെ വാനരസേനയുണ്ടാക്കി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാൻ വ്യഗ്രത കാണിച്ചു.
അടിയന്തിരാവസ്ഥക്കാലമൊഴിച്ചാൽ ഇന്ദിരയുടെകാലം രാജ്യത്തിന്റേയും കോൺഗ്രസ്സിന്റേയും സുവർണ്ണകാലമായിരുന്നു. അവർ മുന്നോട്ടുവച്ച “ഗരീബി ഹഠാവോ” എന്ന മുദ്രാവാക്യം പ്രസിദ്ധമാണ്. ബാങ്ക് ശേസാൽക്കരണം , രാജാക്കൻമാരുടെ പ്രിവിപഴ്സ് നിർത്തലാക്കൽ തുടങ്ങി എത്രയെത്ര ഭരണ പരിഷ്കാരങ്ങളാണ് അവർ നടത്തിയത്.
സിക്ക് തിവ്രവാദത്തിന്റേ മുനയൊടിച്ചതും പാക്കിസ്ഥാന്റെ ചിറകിൽ കീഴിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിച്ചതും ഇന്ദിരാ ഗാന്ധിയുടെ വീരോചിത കർമ്മകാണ്ഡങ്ങളിൽ എടുത്തു പറയേണ്ട ധീരകൃത്യങ്ങളാണ്. പാക് യുദ്ധകാലത്ത് ഏഴാം കപ്പൽപ്പടയെ ഇറക്കുമെന്ന അമേരിക്കയുടെ തിട്ടൂരത്തെ അറബിക്കടലിൽ എറിഞ്ഞ ഇന്ദിര ഇന്ത്യയുടെ ഉരുക്ക് വനിതയായി.
ഭാരതത്തിന്റെ അഖണ്ഡതയും മതേരത്വവും ജനാധിപത്യവും കാത്തുസൂക്ഷിച്ച ഇന്ദിരയുടെ മരണം 38 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നു.സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു രക്തസാക്ഷിത്വംവരിച്ച ഇന്ദിരയ്ക്ക് മരണമില്ല. ഇൻഡ്യയെ സ്നേഹിച്ച,ഇന്ത്യക്കാർ സ്നേഹിച്ച ഇന്ദിര ദൃഢനേതൃത്വത്തിന്റെ ധ്രുവ നക്ഷത്രമാണ്.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ