ഇരുപത് വർഷത്തിന് ശേഷം ചെറിയാൻ ഫിലിപ്പിന് മനംമാറ്റം.

ചെറിയാന്‍ ഫിലിപ്പ് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്. രാഷ്ട്രീയത്തിലെ നിര്‍ഭാഗ്യവാന്‍. യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ യൂണിയന്‍ ചെയര്‍മാനായി മത്സരിക്കുന്ന സമയം. നിക്കറിട്ട ഒരു കൊച്ചു കുട്ടി സൈക്കിളില്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു. സെന്‍റ് ജോസഫ് സ്കൂളില്‍ നിന്ന് കെ.എസ്.യു. വികാരം മൂത്ത് വന്നതാണ്. യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.കാര്‍ ചെറിയാന്‍ ഫിലിപ്പിനെ മാളികപ്പുറത്തു നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. നട്ടെല്ലു തകര്‍ന്നു. പലപ്പോഴും പോലീസിന്‍റെയും എസ്.എഫ്.കാരുടേയും മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം വിട്ടുമാറുകയില്ല. ആരോഗ്യം പോയി.,

യൂണിവേഴ്സിറ്റി യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ഫിലിപ്പോസ് തോമസും ചെറിയാന്‍ ഫിലിപ്പും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ ഒരു സാഹിത്യ ക്യാമ്പിലേക്ക് എന്നെയും ഭാര്യ ഇന്ദിരയേയും ക്ഷണിച്ചിരുന്നു. ചരല്‍ക്കുന്നില്‍ വച്ചു നടത്തിയ ആ ക്യാമ്പില്‍ ഞങ്ങള്‍ പങ്കെടുത്തു. കേരളത്തിലെ പ്രശസ്തരായ ഒട്ടേറെ സാഹിത്യകാരന്‍മാര്‍ പങ്കെടുത്ത ക്യാമ്പായിരുന്നു അത്. ഞാനായിരുന്നു ക്യാമ്പിന്‍റെ കോഓര്‍ഡിനേറ്റര്‍.

ഏ.കെ. ആന്‍റണിയുടെ വിശ്വസ്ത അംബാസിഡറായിരുന്നു ചെറിയാന്‍. കേരള ദേശീയ വേദി രൂപീകരിച്ചു. അസംബ്ലി തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. പക്ഷെ പരാജയപ്പെട്ടു. ജയിക്കാത്ത സീറ്റില്‍ മത്സരിപ്പിച്ചതില്‍ കുപിതനായി അദ്ദേഹം കോണ്‍ഗ്രസ്സ് വിട്ടു മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ ചേര്‍ന്നു. ചെറിയാന്‍ ഫിലിപ്പിനെ ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിപ്പിച്ചു. ജയിക്കാനായില്ല. കല്ലൂപ്പാറയിലും, വട്ടിയൂർകാവിലും ഇടതു പിന്തുണയോടെ അങ്കം കുറിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് കെ.ടി. ഡി.സി . ചെയര്‍മാനായി. . ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ദുഃഖം മാത്രം മിച്ചം. കുടുംബമില്ല, സമ്പാദ്യമില്ല. ഇതിനിടയില്‍ ഏഴു പുസ്തകങ്ങള്‍ എഴുതി. അതുമാത്രമാണ് ജീവിതത്തിലെ സമ്പാദ്യം. “ബാലചന്ദ്രന്‍ സാര്‍ എത്ര ഭാഗ്യവാനാണ് ഞാനോ? ” ചെറിയാന്‍ പറയും. അതു കേള്‍ക്കുമ്പോള്‍ എനിക്കും സങ്കടം തോന്നും. തിരുവനന്തപുരത്തു താമസമാക്കിയപ്പോഴും ഞാന്‍ വല്ലപ്പോഴുമൊക്കെ ഫോണില്‍ വിളിക്കും. ഇപ്പോള്‍ ആത്കഥയെഴുതുവാനുള്ള ശ്രമത്തിലാണ്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആവുമോ . കാത്തിരുന്നു കാണാം:

പ്രൊഫ ജി ബാലചന്ദ്രൻ (ഇന്നലെയുടെ തീരത്ത് )

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ