ഋതുരാജനായ നെഹ്‌റുജി


ഭാരതത്തിന്റെ ഋതുരാജനാണ് ജവഹർലാൽ നെഹ്റു. ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി, മൈ ഓട്ടോബയോഗ്രഫി, എന്നീ പുസ്തകങ്ങൾ ലോക പ്രസിദ്ധങ്ങളാണ്. ഒൻപതു വർഷം ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലറയിൽ കഴിഞ്ഞ കാലത്താണ് പുസ്തകങ്ങൾ എഴുതിയത്. നവഭാരത ശില്പിയായ നെഹ്റുജിയാണ് ഇന്ത്യയെ പുന:സൃഷ്ടിച്ചത്. നാടിന്റെ സ്വത്തെല്ലാം ഊറ്റിക്കുടിച്ചിട്ടു പോയ ഇംഗ്ലീഷുകാർ ഇന്ത്യയെ വെട്ടിമുറിക്കുകയും ചെയ്തു. പ്രധാനമന്ത്രിയായ നെഹ്റുവാണ് പഞ്ചവത്സര പദ്ധതിയിലൂടെ ഇന്ത്യയെ ഉണർത്തിയത്. ഭക്രാനങ്കൽ അണക്കെട്ടും ഇരുമ്പുരുക്കു വ്യവസായവും നാടിനു നവചൈതന്യം പകർന്നു. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ചേരിചേരാ നയവും ഭാരതത്തിന്റെ മുഖമുദ്രയായി. നെഞ്ചിൽ ഒരു പനിനീർപ്പൂവും നിറപുഞ്ചിരിയും ഗാന്ധിത്തൊപ്പിയും ധരിച്ച് ജവഹർലാൽ നെഹ്റു 17 വർഷക്കാലം ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്നു. ആ മഹാന്റെ ജന്മദിനം ഇന്ത്യയിൽ ശിശുദിനമായാണ് ആഘോഷിച്ചു പോരുന്നത്.
മതം, ദൈവം, ആചാരം, വിശ്വാസം ഇതൊക്കെ വ്യക്തിപരമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
നെഹ്റുവിന്റെ ഓരോ അണുവിലും ഇന്ത്യ എന്ന വികാരമാണ് തുടികൊട്ടി നിന്നിരുന്നത്. നവംബർ പതിനാലിന് 133-ാം മത് ജന്മദിനമാണ്. 58 വർഷം മുൻപ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. രാജ്ഘട്ടിന്നടുത്ത് യമുനയുടെ തീരത്ത് അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നു. നെഹ്റുവിന്റെ ഒസ്യത്ത് ഒരു ചരിത്രരേഖയാണ്. അദ്ദേഹം എഴുതി ” ഞാൻ മരിച്ചാൽ എന്റെ ചിതാഭസ്മത്തിൽ ഒരു പിടി ഭാരത തീരങ്ങളെ പ്രക്ഷാളനം ചെയ്യുന്ന സമുദ്രത്തിൽ വിലയിക്കുവാൻ ഗംഗയിൽ ഒഴുക്കണം. ഒരു പിടി ചിതാഭസ്മം വിമാനത്തിലുയർത്തി കർഷകർ അദ്ധ്വാനിക്കുന്ന വയലേലകളിൽ വിതറണം. അങ്ങനെ ഇന്ത്യയുടെ മണ്ണിലും വിണ്ണിലും ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവാത്ത ഘടകമായിത്തീരണം.”

ഗാന്ധിജിയുടെ മാനസ പുത്രനായിരുന്നു നെഹ്റു.
ഗാന്ധിജി വെടിയേറ്റു വീണപ്പോൾ നെഹ്റു നടത്തിയ പ്രസംഗം ഹൃദയസ്പൃക്കായിരുന്നു. അദ്ദേഹം ഇൻഡ്യൻ ജനതയുടെ മനസ്സിൽ എന്നും ഗരിമയോടെ ജീവിക്കും.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ