എന്റെ ആത്മകഥ “ഇന്നലെയുടെ തീരത്ത്” നവംബർ 15ന് രാവിലെ 11 മണിയ്ക്ക് ആരാധ്യനായ കേരള ഗവർണ്ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽവച്ച് പ്രഭാവർമ്മയ്ക്ക് നൽകി പ്രകാശനം ചെയ്യും.

പ്രിയമുള്ളവരെ, ഏഴര പതിറ്റാണ്ടു കാലത്തെ എന്റെ ജീവിതത്തിന്റെ ഓര്‍മ്മപ്പുസ്തകമാണിത്. സ്‌നേഹത്തിന്റെ പനിനീര്‍പ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും എന്റെ യാത്രാപഥങ്ങളില്‍ പലരും വാരി വിതറി. തറവാടിത്തമോ പാരമ്പര്യമോ അവകാശപ്പെടാനില്ല. ശൂന്യതയില്‍ നിന്നാണ് ജീവിതം തുടങ്ങിയത്. നേര്‍വഴി പറഞ്ഞുതരാനോ നിയന്ത്രിക്കാനോ ഉപദേശിക്കാനോ ആരും ഉണ്ടായിരുന്നില്ല. പൂജ്യത്തില്‍ നിന്ന് രൂപപ്പെടുത്തിയെടുത്ത എന്റെ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതമാണ്. എങ്ങനെ ഇവിടെവരെയെത്തി! പ്രതികരിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും എതിര്‍പ്പുകളെ വകഞ്ഞു മാറ്റിയും—. മലവെള്ളപ്പാച്ചില്‍ പോലെയാണ് വേദനകളും ദുരന്തങ്ങളും ജീവിതത്തില്‍ ചൂഴ്ന്നു നിന്നത്. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുക എന്നതായിരുന്നു എന്റെ നയം. ഞാന്‍ കണ്ടു വളര്‍ന്നത് പാവങ്ങളെയാണ്. അക്കൂട്ടത്തില്‍ എന്നെ സ്‌നേഹിച്ചവരും ദ്രോഹിച്ചവരും ഉണ്ട്. എന്റെ ജ്യേഷ്ഠന്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴും സഹോദരി അകാലമരണം പ്രാപിച്ചപ്പോഴും അച്ഛന്‍ അഗ്നിയില്‍ എരിഞ്ഞടങ്ങിയപ്പോഴും എങ്ങനെയാണ് പിടിച്ചുനിന്നതെന്ന് എനിക്കുപോലും അറിയില്ല. വേദന മറക്കാനുള്ള ഉപാധികളായിരുന്നു എനിക്ക് പഠനവും രാഷ്ട്രീയവും. ഞാന്‍ അപമാനിതനായിട്ടുണ്ട്. എന്നെ ചെളിയില്‍ ചവിട്ടിത്താഴ്ത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. കോളേജില്‍ ജോലി കിട്ടിയതും ഇന്ദിരയെ ഭാര്യയായി ലഭിച്ചതും നല്ല രണ്ടു മക്കള്‍ പിറന്നതും എന്റെ സൗഭാഗ്യങ്ങളാണ്. രാപകല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു. അവസരങ്ങള്‍ പലപ്പോഴും നിഷേധിക്കപ്പെട്ടു. ആദര്‍ശം കൈവിട്ടു കളിക്കാനും തയ്യാറായില്ല. എന്റെ ശരീരഭാഷയും സംസാര രീതിയും ധിക്കാരവും രാഷ്ട്രീയത്തില്‍ കുറച്ചേറെ നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്വത്വം അറിഞ്ഞുകൊണ്ട് കൈകള്‍ കളങ്കപ്പെടാതെ ജീവിക്കാനാണ് ശ്രമിച്ചത്. ആരേയും നോവിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ ശ്രമിച്ചിട്ടില്ല. അര നൂറ്റാണ്ടു കാലത്തെ കലാലയ ജീവിതവും രാഷ്ട്രീയ-സാഹിത്യ രംഗത്തെ പ്രവര്‍ത്തനവും ഞാന്‍ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സൗഹൃദങ്ങളും കോറിയിട്ടിട്ടുണ്ട്. എന്റെ സഹധര്‍മ്മിണി ഇന്ദിരയാണ് പുസ്തകത്തിന്റെ രചനയില്‍ എന്നെ സഹായിച്ചത്. അവതാരിക എഴുതി തന്ന സാനുമാഷിനോടുള്ള നന്ദി പറഞ്ഞാല്‍ തീരാത്തതാണ്. സ്നേഹത്തോടെ..

പ്രൊഫ ജി ബാലചന്ദ്രൻ.

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ