ഒഡീഷാ ട്രെയിൻ ദുരന്തത്തിൽപെട്ടവർക്ക് രണ്ടു തുളളി കണ്ണീർ.

അനന്തമജ്ഞാതം അവർണ്ണനീയമാണ് മരണത്തിന്റെ വഴികൾ. അപ്രതീക്ഷിതമായുണ്ടായ ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ 288-ൽ അധികം പേരാണ് മരണത്തിനിരയായത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രെയിൻ ദുരന്തമാണ് ഇന്നലെ സംഭവിച്ചത്. ആയിരത്തിലേറെപ്പേർ പരിക്കേറ്റ് ചികിത്സയിലാണ്. ദുഃഖാചരണത്തിന്റെ കറുത്ത ദിനം, രാജ്യത്തുടനീളം. ദുരന്ത ഭൂമിയിലെ അസഹനീയമായ ഒഡീഷാ ദുഃഖത്തിൽ- ബാല സോറിൽ നടന്ന ട്രാജടിയിൽ നമുക്കെല്ലാം പങ്കുചേരാം. 48 ട്രെയിൻ റദ്ദാക്കി. ഒഡീസയിലെ ദുഃഖക്കയത്തിൽ നമുക്കും രണ്ടു തുള്ളി കണ്ണീർ വീഴ്ത്താം.

കണ്ണൂരിൽ ഉണ്ടായ തീവണ്ടിയപകടങ്ങൾ നിസ്സാരങ്ങളായിരുന്നു. ഒഡീസയിലെ ദുരന്ത ഭൂമിയിൽ മരിച്ചടിഞ്ഞു കിടക്കുന്നവർക്കിടയിലൂടെ മക്കളെത്തേടി,അച്ഛനെത്തേടി, കുഞ്ഞുമക്കളെത്തേടിയലയുന്നവരുടെ ഹൃദയഭേദകമായ കാഴ്ച നമ്മെ കണ്ണീരണിയിക്കുന്നു. പതിനെട്ട് മണിക്കൂർ നേരത്തെ രക്ഷാദൗത്യവും ഹെൽപ് ലൈനുകളും വിജയകരമായി പ്രവർത്തിച്ചു. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. ലോകം മുഴുവൻ ശോകമൂകമാണ്. പണ്ട് ഇതുപോലെരു ട്രെയിൻ അപകടത്തിന്റെ പേരിൽ അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത് ഓർക്കുന്നു.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ