ഓണം എത്ര സുന്ദരമാണ്

അതിരുകളില്ലാത്ത ആഹ്ലാദവും ആഘോഷവുമാണ് ഓണം എന്ന വികാരം ലോക മലയാളികൾക്കു സമ്മാനിക്കുന്നത്. ഭൂത കാലത്തു സംഭവിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഒരു മിത്തിന്റെ പുനരാവിഷ്ക്കാരമാണ് ഓണക്കാലത്ത് കളിയാടുന്നത്. കാണം വിറ്റും ഓണമുണ്ണണമെന്ന വിചാരം മലയാളിക്കു പണ്ടു മുതലേ ഉള്ളതാണ്. അതിരുകളില്ലാത്ത ആകാശത്തിലേക്കു ആലപ്പുഴക്കാരന്റെ നേതൃത്വത്തിൽ ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ വിജയ മുദ്ര ചാർത്തിയ മാസം കൂടിയാണ് ഈ പൊന്നിൻ ചിങ്ങമാസം. വഴക്കും വക്കാണവും രാഷ്ട്രീയ വൈരവും ജാതി-മതവെറിയുമൊക്കെ ഒരു ഭാഗത്തു നടക്കും. അതൊക്കെ വിസ്മരിക്കാനും വർത്തമാനകാലത്തു ഒത്തു കൂടാനും സ്നേഹം പങ്കു വയ്ക്കാനും കഴിയുന്ന ഈ ഓണത്തിന് ഒത്തിരി സന്ദേശമുണ്ട്. മഹാമാരിക്കും പ്രളയത്തിനും ശേഷം ഈ വർഷമാണ് ഓണം ഉഷാറായത്. വാമനനും മഹാബലിയും മിത്തിന്റെ മുദ്ര ചാർത്തുമ്പോൾ ശാസ്ത്രം ചന്ദ്രനിൽ അഭിമാനാക്ഷരം കുറിച്ചിരിക്കുന്നു. കള്ളവും ചതിയുമില്ലാത്ത ഒരു നല്ല ഭൂതകാലം കേരളത്തിൽ ഉണ്ടായിരുന്നു എന്ന ഓർമ്മ തന്നെ എത്ര മനോഹരമാണ്. ധർമ്മ രാജാവായ മഹാബലി എന്ന അസുര ചക്രവർത്തിയെ ദേവനായ വാമനൻ വേഷപ്രച്ഛന്നനായി വന്ന് പാതാളത്തിലേക്കു ചവുട്ടിത്താഴ്ത്തിയതിൽ നമുക്കു ധാർമ്മികരോഷമുണ്ട്. എന്തു ചെയ്യാം ഇന്നു നടക്കുന്നതും അതുതന്നെ. കാലചക്രം ഉരുളുകയാണ്. മാറ്റം അതൊന്നു മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത്. ഭരണരീതിയും സാമ്പത്തിക സ്ഥിതിയും മാറി. നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും ആഘോഷവൈവിദ്ധ്യം അരങ്ങേറി. ഒരു നല്ല ഭാവിയെ സ്വപ്നം കാണുക സന്തോഷകരമാണല്ലോ. എല്ലാവർക്കും ഓണത്തിന്റെ ആഹ്ലാദാശംസകൾ

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ