ഖദറിട്ടാൽ മാത്രം പോര, മനസ്സു നന്നാവണം!

ഇന്ന് മമ്മൂട്ടിയുടെ ജന്മദിനമാണ്. കൈരളിയുടെ നടന വിസ്മയത്തിന് ഹൃദയപൂർവ്വമായ ഭാവുകങ്ങൾ. മലയാള സിനിമയെ ലോകത്തിൻ്റെ നെറുകെയിലെത്തിച്ച അഭിനയ ചക്രവർത്തി. സർവ്വോപരി ഒരു ചന്തിരൂർകാരൻ. ഒരിക്കൽ ഒരു സർഗ വിരുന്നിനിടെ മമ്മൂട്ടിയുടെ സൗന്ദര്യരഹസ്യം ഞാന്‍ ചോദിച്ചു: ചിരിച്ചു കൊണ്ടാണ് അതിന് മറുപടി പറഞ്ഞത്: ഖദറിട്ടാൽ മാത്രം പോര, മനസ്സു നന്നാവണം! ഞാനാകെ ചമ്മിപ്പോയി. നിത്യഹരിത നായകനെക്കുറിച്ച് പറയുമ്പോഴെല്ലാം എൻ്റെ മനസ്സിൽ ഓടിയെത്തുക ഉദയാ സ്റ്റുഡിയോയും ശാരംഗപാണിയുമാണ്. അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും രചിച്ച തീരം തേടുന്ന തിരയിൽ പ്രേംനസീറിനൊപ്പം മമ്മൂട്ടിയും അഭിനയിച്ചിരുന്നു. അന്നത്തെ പ്രതിഫലം പതിനായിരം രൂപയായിരുന്നുവെത്രെ! ഉദയാ സ്റ്റുഡിയോയുടെ ജീവ നാഡിയായിരുന്നു ശാരംഗപാണി. രണ്ടേകാൽ രൂപ ഫീസു കൊടുക്കാനില്ലാത്തതു കൊണ്ട് അഞ്ചാം ക്ലാസിൽ വെച്ച് പഠനം നിർത്തി, തയ്യൽക്കാരനായി. പക്ഷെ പച്ച പിടിച്ചില്ല. അപ്പോഴാണ് കുഞ്ചാക്കോ ഉദയായിലേക്ക് തയ്യൽക്കാരൻ്റെ റോളിൽ 90 രൂപ മാസ വേതനത്തില്‍ ശാരംഗപാണിയെ വിളിക്കുന്നത്. തയ്യൽക്കാരൻ്റെ വേഷത്തിൽ നിന്ന് തിരക്കഥാകൃത്തിലേക്കുള്ള ശാരംഗപാണിയുടെ കുതിപ്പ് ശര വേഗത്തിലായിരുന്നു. എന്നോട് ഒരു അനുജനോടുള്ള വാത്സല്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സ്റ്റുഡിയോടെ അകത്ത് സജ്ജീകരിച്ച മലയും, പുഴയും, കൊട്ടാരവും എല്ലാം ഏറെ ആവേശത്തോടെ ചേട്ടനോടൊപ്പം നടന്നു കണ്ടിട്ടുണ്ട്. ഒരിക്കൽ ശാരംഗപാണിച്ചേട്ടൻ പറഞ്ഞു തുടങ്ങി: കുഞ്ഞേ, സിനിമ സകല കലാമേളയാണ് ഇതിൽ എല്ലാമുണ്ട്. പ്രേമവും, പാട്ടും , നൃത്തവും, ചിരിയും, കള്ളും, പെണ്ണും, വഞ്ചനയും, ഒറ്റും എല്ലാം. ഇതിലൊന്നും കുഞ്ഞ് വന്ന് ചാടരുത്. ഒരിക്കൽ കുഞ്ചാക്കോയോട് ചേട്ടൻ വേതനം കൂട്ടി ചോദിച്ചു. 100 രൂപയ്ക്ക് തിരക്കഥയെഴുതുന്ന തയ്യൽക്കാരെ വേറെ കിട്ടാനുണ്ടോ എന്ന് ഞാൻ നോക്കട്ടേയെന്നാണ് കുഞ്ചാക്കോ പറഞ്ഞത്. അത് വല്ലാതെ വേദനിപ്പിച്ചതായ് അദ്ദേഹം പറഞ്ഞിരുന്നു. ഉമ്മ എന്ന സിനിമയ്ക്ക് ശാരംഗപണി രചിച്ച സംഭാഷണം സൂപ്പറായി. പണമൊന്നുമില്ലെങ്കിലും സിനിമ ഒരു ഗമയാണെന്നാണ് ചേട്ടൻ പറഞ്ഞത്. “കഥ , തിരക്കഥ , സംഭാഷണം ശാരംഗപാണി” എന്ന് അഭ്രപാളികളിൽ തെളിയുമ്പോൾ അദ്ദേഹം ഉള്ളു തുറന്ന് ചിരിച്ചു. അതേ! കലാകാരൻ്റെ സമ്പാദ്യം ആത്മനിർവൃതി തന്നെയാണ്. ഉദയാ സ്റ്റുഡിയോയുടെ ഉദയാസ്തമയത്തെപറ്റി – എൻ്റെ ആത്മകഥ “ഇന്നലെയുടെ തീരത്തിൽ” കുറിച്ചിട്ടുണ്ട്.

പ്രൊഫ ജി ബാലചന്ദ്രൻ

#prof_g_balachandran

#MegaStarMammootty

#UdayaStudio

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ