ജനകോടികളുടെ ഉള്ളിൽ ഹൃദയ മുദ്ര പതിപ്പിച്ച ദൈവദൂതനാണ് ഉമ്മൻ ചാണ്ടി

കർക്കിടക വാവിൽ ഒളിച്ച ചന്ദ്രനെപ്പോലെ ഉമ്മൻ ചാണ്ടി കണ്ണുകളടച്ചപ്പോൾ സ്നേഹത്തിന്റെ നിലാവെളിച്ചമായി ഉദിച്ചുയർന്നു. കാല യവനികയ്ക്കുള്ളിൽ മറഞ്ഞപ്പോഴാണ് ഉമ്മൻ ചാണ്ടി എന്ന അത്‌ഭുത ചാണ്ടിയുടെ വൃക്തി മഹാത്മ്യം ജനകോടികളുടെ മനസ്സിൽ ചരിത്ര വെളിച്ചമായി പടർന്നത്. ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര അനന്തപുരിയിൽ നിന്ന് ആരംഭിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യങ്ങൾ ഏറ്റു വാങ്ങിയവരും കേട്ടറിഞ്ഞവരും ആ മഹാ ത്യാഗിയെ ഒരു നോക്ക്കാണാൻ അനന്തപുരി മുതൽ അക്ഷര നഗരി വരെ ജനങ്ങളുടെ കടൽ പ്രവാഹമായിരുന്നു വഴിയോരങ്ങളിൽ കാണാനായത്. ഉള്ളിൽ നിറഞ്ഞു നിന്നിരിന്ന വികാര വായ്പ് രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനത്തിന്റെ ചില്ലിന്റെ വിടവിലൂടെ ഒരു നോക്കു കണ്ട് ഹൃദയ പുഷ്പങ്ങൾ അർപ്പിച്ചു. ഒരു നേതാവിന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത ഇനി ഒരു നേതാവിനും ലഭിക്കാനിടയില്ലാത്ത ഊഷ്മളമായ വികാരത്തിരകളായി കേരളത്തിലങ്ങോളമിങ്ങോളം തിരയടിച്ചു. ആ മനുഷ്യ സ്നേഹിക്കു മുൻപിൽ ചരിത്രം മായാത്ത മുദ്ര രേഖപ്പെടുന്നു. എന്റെ ആത്മാവിന്റെ ഭാഗമായിരുന്ന ആ ജനകീയ നേതാവിന് വിതുമ്പുന്ന ഹൃദയത്തോടെ ഹൃദയാഞ്ജലികൾ.

പുതുപ്പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് നിത്യ സ്മരണീയനായ ഉമ്മൻ ചാണ്ടിയെ രാത്രി വൈകി ഔദ്യോഗിക ബഹുമതികളില്ലാതെ അടക്കം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്നേഹ സ്മരണയുടെ പ്രകാശം എന്നും മനുഷ്യമനസ്സുകളിൽ കെടാ ദീപം പോലെ പ്രകാശിച്ചു നില്ക്കും. ഓർമ്മയിലും മരിക്കാത്ത ഓ.സി യ്ക്കു സ്നേഹാഞ്ജലികൾ.

അനന്തപുരിയിൽ നിന്ന് അക്ഷര നഗരിയിലെത്താൻ നീണ്ട 28 മണിക്കൂർ എടുത്തു. അത്രയ്ക്കു ജനബാഹുല്യമാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഒരു നോക്കു കാണാൻ ലക്ഷോപലക്ഷം ജനങ്ങൾ രാപകലില്ലാതെ കാത്തു നിന്നത്. രാഹുൽ ഗാന്ധി മുതൽ സാധാരണ തൊഴിലാളി വരെ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിച്ചു. എല്ലാ രംഗങ്ങളും ടി.വി ചാനലുകളിലൂടെ കണ്ണിമയ്ക്കാതെ ജനം നോക്കി കണ്ടു. അവർ മനസാ ഓർമ്മപ്പൂക്കൾ അർപ്പിച്ചു.

നാടിന്റെ ഭൂതകാല വെളിച്ചമായി മാറിയ ഉമ്മൻ ചാണ്ടിക്ക് കൂപ്പുകൈ.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ