തകഴിയും കേശവദേവും പോലീസ് പിടിയിൽ.

മംഗളോദയം പുനരാരംഭിച്ച കാലം. മുണ്ടശ്ശേരി മാസ്റ്റർ തകഴിയോടും കേശവ ദേവിനോടും പറഞ്ഞു: തൃശ്ശൂർക്ക് വരിക. ഇരുവരും ഏതാനും കഥകളുമായ് തൃശ്ശൂരെത്തി. കഥകൾ പ്രസിദ്ധീകരിക്കാനുള്ള കരാറിൽ അവർ മുണ്ടശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവെച്ചു. റോയൽറ്റി വാങ്ങി പണക്കാരായ ഗർവ്വിലായിരുന്നു തിരിച്ചുള്ള യാത്ര. ട്രെയിനിൽ എറണാകുളത്തെത്തി. ഷൺമുഖം റോഡിൽ കയല്‍ച്ചിറ കെട്ടാന്‍ ഇറക്കിയിട്ടിരുന്ന ചരലിൻ്റെ പുറത്ത് ഇരുന്നു. അവർ അൽപ്പം മിനുങ്ങിയിരുന്നതിനാല്‍ഉറങ്ങിപ്പോയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ നൈറ്റ് പട്രോളിംഗിന് ഇറങ്ങിയ പോലീസുകാര്‍ വന്ന് അവരെ പൊക്കി. നിങ്ങളാരാണ്? പോലീസുകാരൻ ചോദിച്ചു. ‘ഞാനൊരു വക്കീലാണ് : തകഴി പറഞ്ഞു. താനോ? പോലീസ്കാരൻ്റെ ചോദ്യം കേശവദേവിനോടായി. ഞാൻ കേശവദേവാണ്. കേശവദേവോ? അതാരെടാ? ഒരു കണക്കിന് അവർ ഊരിപ്പോന്നു. നട്ടപ്പാതിരയായതിനാൽ അവരെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയില്ല. നോക്കണേ അലസത വരുത്തിയ പൊല്ലാപ്പ്!

#പ്രൊഫസർജിബാലചന്ദ്രൻ

#ഇന്നലെയുടെതീരത്ത്(ആത്മകഥ)

#തകഴികേശവദേവ്

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ