തൃക്കാക്കരയിലെ വോട്ടർമാർക്ക്അഭിവാദ്യങ്ങൾ


സാംസ്ക്കാരിക കേരളത്തിന്റെ ഔന്നത്യമാണ് തൃക്കാക്കരയിലെ സമ്മതിദായകർ പ്രകടിപ്പിച്ചത്. അവിടെ നടന്നത് ജനാധിപത്യവും ഫാസിസവും തമ്മിലുള്ള മത്സരമായിരുന്നു. ഒരു മനുഷ്യൻ, ഒരു നേതാവ് എങ്ങനെയായിരിക്കണമെന്നതിന്റെ നേർക്കാഴ്ചയായിരുന്നു പി.ടി. തോമസ്. ഇരുളം വെളിച്ചവും തമ്മിലുള്ള പോരാട്ടത്തിൽ ഉമ ജയിച്ചു. ഇത് കേരള ഭരണത്തിന്റെ വിലയിരുത്തലാണ്. എല്ലാ മന്ത്രിമാരും മുഴുവൻ ഇടതു മുന്നണി എം.എൽ.എമാരും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുന്നിൽ നിന്നു നയിച്ച തെരഞ്ഞെടുപ്പിലാണ് LDF ദയനീയമായി തോറ്റു തുന്നം പാടിയത്. അഹങ്കാരവും വിനയവും തമ്മിലുള്ള മത്സരത്തിൽ ഉമ തോമസ് വിജയിച്ചു. നവോത്ഥാനത്തിൽ കേരളം പിന്നോട്ടല്ല, മുന്നോട്ടാണെന്നു തെളിയിച്ചിരിക്കുന്നു. തൃക്കാക്കരയിലേത് സ്ത്രീശക്തിയുടെ വിജയമാണ്. ജാതിയോ മതമോ ആചാരമോ വിശ്വാസമോ അല്ല മനുഷ്യത്വമാണ് വലുതെന്ന് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. മതവും മതേതരത്വവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മതേതരത്വം വിജയിച്ചിരിക്കുന്നു.
ഭരണത്തിന്റെ ധൂർത്തും നിയമ സമാധാനപാലനത്തിലുള്ള പരാജയവും സ്ത്രീകളോടുള്ള പീഡനവും ഇവിടെ തോറ്റമ്പി .
എല്ലാ മര്യാദകളേയും മനുഷ്യത്വത്തേയും പ്രകൃതി സംരംക്ഷണത്തേയും കാറ്റിൽ പറത്തി കൊണ്ട് K.റെയിൽ ഓടിക്കുമെന്ന ദുർവാശി ഇനിയെങ്കിലും മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ ഉപേക്ഷിക്കണം. ഭരണത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ കേളികൊട്ട് എല്ലാ ജില്ലയിലും നടത്തുന്നതിനിടയിലുള്ള ഇടക്കാല തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ പതിനെട്ടടവും കാറ്റിൽ പറത്തിയ ജനവിധി ആഹ്ളാദകരമാണ്.
പി ടി.യുടെ നിര്യാണത്തെത്തുടർന്ന് ഉമാ തോമസിനെ തന്നെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ഞാൻ ആദ്യമായി എന്റെ മുഖ പുസ്തകത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. അത് സഫലമായത് കേവലം രാഷ്ട്രീയ വിജയം മാത്രമല്ല ആദർശത്തിന്റെ വിജയം കൂടിയയാണ്.
ഭാഗ്യാന്വേഷികളും അവസര വാദികളും കോൺഗ്രസ്സ് വിട്ടു പോവുകയും ഇടതു മുന്നണിക്കായി പ്രവർത്തിക്കുകയും ചെയ്തു. പാവം ഉമയ്ക്കെതിരെ എത്രയെത്ര സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇട്ടത്. ഉമയും പി.ടി. തോമസും നയിച്ച ആദർശ സുരഭിലമായ ജീവിതവും ഉമയുടെ വിനയാന്വിതമായ ലാളിത്യവും ജനങ്ങൾക്കു ഹൃദ്യമായിരുന്നു. ഇത്രയും വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നു ആരും കരുതിയില്ല. ഉമയുടെ മത്സര വിജയം കോൺഗ്രസ്സിന്റേയും യൂ.ഡി.എഫിന്റേയും ആത്മവിശ്വാസം ആകാശത്തോളം ഉയർത്തുമെന്നതിൽ തർക്കമില്ല.
നമ്മൾ കേരളീയർക്ക് മുഴുവൻ അഭിമാനിക്കാവുന്ന ജനവിധി.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ