നയിക്കുന്നവനാണ് ലീഡർ




വരകളുടെയും വര്‍ണ്ണങ്ങളുടെയും പുതിയ ലോകം സൃഷ്ടിക്കാനാണ് കെ. കരുണാകരന്‍ കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയത്. ചിലര്‍ ജന്മനാ നേതാക്കളായി ജനിക്കുന്നു, വേറെ ചിലരുടെ ശിരസ്സില്‍ നേതൃത്വത്തിന്‍റെ കിരീടം ജനങ്ങള്‍ ചാര്‍ത്തുന്നു. മറ്റു ചിലര്‍ നേതൃത്വത്തിന്‍റെ ഗിരിശൃംഗത്തിലേക്കു ഓടിക്കയറുന്നു. ഇച്ഛാശക്തിയും ഭാഗ്യവും വിധിയും കൊണ്ടാണ് അത് സംഭവിക്കുന്നത്. കരുണാകരനില്‍ അതെല്ലാം ഒത്തിണങ്ങിയിരുന്നു. കൊച്ചി, തിരുക്കൊച്ചി, കേരളം എന്നീ മൂന്നു നിയമസഭകളിലും അദ്ദേഹം അംഗമായിരുന്നു. രാജ്യസഭയിലും പാർലമെന്റിലും അംഗമായി. യു.ഡി.എഫ് ഉണ്ടാക്കിയത് ലീഡറാണ്. അതൊരപൂര്‍വ്വ സംഭവമാണ്. മാളയില്‍ നിന്ന് എട്ടു പ്രാവശ്യമാണ് ജയിച്ച് എം.എല്‍.എ ആയത്. മാളയുടെ മാണിക്യം എന്നാണ് മാളക്കാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആരോപണങ്ങളുടെ കൂരമ്പെയ്തും ആക്ഷേപങ്ങളുടെ ചെളി വാരിയെറിഞ്ഞും അദ്ദേഹത്തെ നിര്‍വീര്യനാക്കാന്‍ പലരും പലവട്ടം ശ്രമിച്ചു. ആരോപണശരങ്ങളെ ചിരിച്ചുകൊണ്ടാണദ്ദേഹം നേരിട്ടത്. മുനിസിപ്പല്‍ കൗണ്‍സിലറില്‍ തുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന്‍റെ കിംഗ്മേക്കര്‍ വരെയായി ലീഡര്‍ ഉയര്‍ന്നു. കെ.കരുണാകരൻ്റെ നേതൃ പാടവം അന്യാദൃശ്യമാണ്. അദ്ദേഹത്തിൻ്റെ സ്മാരകം പോലെ എറണാംകുളത്തെ സിയാൽ വിമാനത്താവളവും ജവഹർലാൽ നെഹ്രു സ്റ്റേഡിയവും ഗോശ്രീയും തുടങ്ങി എണ്ണം പറയാവുന്ന എത്രയെത്ര നേട്ടങ്ങൾ’. ഗ്രൂപ്പിസത്തിൻ്റെ അതിപ്രസരത്തിൽ അദ്ദേഹം എന്നും മേൽക്കൈ നേടി. എന്നോട് പുത്രനിർവ്വിശേഷമായ വാത്സല്യവും സ്നേഹവുമായിരുന്നു. ആശ്രിതവത്സലനായ അദ്ദേഹം ജനങ്ങളെ നയിക്കുന്ന യഥാർത്ഥ ലീഡർ തന്നെ ആയിരുന്നു. പള്ളിപ്പുറത്തെ കാറപകടവും രാജൻ കേസും ചാരക്കേസുമാണ് അദ്ദേഹത്തെ പത്മവ്യൂഹത്തിലാക്കിയത്. സ്വന്തം പാർട്ടിക്കാരും രാഷ്ട്രീയ എതിരാളികളും അതിന് കുട പിടിച്ചു. വ്യാജ ആരോപണങ്ങളെയെല്ലാം അദ്ദേഹം അതിജീവിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ലീഡർ ഇന്നും ജനമനസുകളിൽ ജ്വലിച്ചു നിൽക്കുന്നു. സ്മൃതിദിനത്തിൽ ഒരായിരം സ്നേഹപുഷ്പങ്ങൾ.

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ