പുണ്യവതിയ്ക്ക് നരകവും വേശ്യയ്ക്ക് സ്വർഗ്ഗവും

പണ്ട് ഒരു പുണ്യവതിയും വേശ്യയും ഉണ്ടായിരുന്നു. കാലം കഴിഞ്ഞു. രണ്ടു പേരും മരിച്ച് പരലോകത്തെത്തി. ഒരോരുത്തരുടെയും പേരു വിളിച്ചു. വേശ്യയെ വിളിച്ച് അവൾ സ്വർഗ്ഗത്തിലേക്ക് പോകാൻ കല്പിച്ചു. പുണ്യവതിക്കാകട്ടെ നരകമാണ് കല്പിച്ചത്.

പുണ്യവതി ഇതിനെ ചോദ്യം ചെയ്തു. താൻ പ്രാർത്ഥിച്ചുകൊണ്ട് നല്ലവളായിട്ടാണ് ജീവിച്ചത് . എന്നിട്ടും എനിക്ക് നരകമോ? പല പുരുഷന്മാരുമായി കിടക്ക പങ്കുവെച്ച വേശ്യയ്ക്ക് സ്വർഗം. ഇത് എന്ത് ന്യായം. ദൈവം മറുപടി പറഞ്ഞു. നീ പുണ്യവതിയാണെന്ന് എങ്ങനെ പറയും. ജപമാല കൈയ്യിൽ വെച്ചുകൊണ്ട് നീ അയൽപക്കത്തെ ജാരന്മാരുടെ വരവും പോക്കും ശ്രദ്ധിക്കുകയാ യിരുന്നു. വരുന്ന ഒരോ പുരുഷന്റെയും കണക്കെടുക്കുന്നതിനു നീ ഓരോ കല്ലെടുത്ത് പായ്ക്ക് അടിയിൽ വെയ്ക്കും. നിനക്ക് എങ്ങനെ പ്രാർത്ഥനയിൽ ഏകാഗ്രത കിട്ടും. അത് കൊണ്ടാണ് നിനക്ക് നരകം വിധിച്ചത് . മറ്റവളാകട്ടെ വേശ്യയാണെങ്കിലും ആഹാരത്തിനു വേണ്ടിയാണ് പല പുരുഷന്മാരെയും സ്വീകരിച്ചത്. അത് അവളുടെ ജീവിത ധർമ്മം. അതുകൊണ്ടാണ് അവൾക്ക് സ്വർഗം നല്കിയത്. അന്യരുടെ തിന്മ നോക്കാനല്ല സ്വന്തം നന്മ നോക്കാനാണ് ശ്രമിക്കേണ്ടത്. പുണ്യവതിക്കു ഉത്തരം മുട്ടി. പുണ്യ പാപങ്ങളുടെ അതിർവരമ്പുകൾ വളരെ നേർത്തതാണ് എന്തിനും മനസ്സ് നന്നാകണം. കർമ ഫലത്തിന്റെ ഉദാഹരണമാണ് ഈ കഥ

പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ