പ്രൊഫ.ജി.ബാലചന്ദ്രന്കാൻഫെഡ് പുരസ്കാരം




തിരുവനന്തപുരം: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) യുടെ പുരസ്കാരം പ്രൊഫ.ജി.ബാലചന്ദ്രന്റെ “ഇന്നലെയുടെ തീരത്ത്” (ആത്‍മകഥ) എന്ന കൃതി അർഹമായതായി കാൻഫെഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂൺ 30-ന് രാവിലെ കവടിയാർ സദ്ഭാവനാ ഓഡിറ്റോറിയത്തിൽ ചേരുന്ന വാർഷിക ദിന ആഘോഷച്ചടങ്ങിൽ സമർപ്പിക്കും. സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ കാൻഫെഡ് ഗവേഷണ വിഭാഗം സെക്രട്ടറി ഡോ.അനിൽകുമാർ, സെക്രട്ടറി ജയാ ശ്രീകുമാർ, ഫിനാൻസ് സെക്രട്ടറി മഞ്ജു ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു. പ്രൊഫസർ.ജി.ബാലചന്ദ്രന്റെ തകഴിയുടെ സർഗ്ഗ പഥങ്ങൾ എന്ന കൃതിക്ക്
നേരത്തേ പ്രഥമ തകഴി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

#ഇന്നലെയുടെ_തീരത്ത്

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ