സിൽവർ ലൈൻ പദ്ധതി ജനപക്ഷത്തു നിന്ന് കൊണ്ടാവണം.

കഴിഞ്ഞ ദിവസങ്ങളിൽ വാർത്താ മാധ്യമങ്ങൾ നിർദ്ധിഷ്ട കെ റെയിൽ പദ്ധതിയുമായ് പുറത്ത് കൊണ്ടു വന്ന ചില മനുഷ്യപക്ഷ വാർത്തകളുണ്ട്. പദ്ധതിയുടെ പേരിൽ കുടിയൊഴിക്കപ്പെടേണ്ടി വരുന്നവരുടെ പ്രതിഷേധങ്ങളും ആർത്തനാദങ്ങളും ആയിരുന്നു അത്. പദ്ധതിയുടെ ഇരകളിൽ ചിലർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുന്ന ദയനീയ കാഴ്ചയായിരുന്നു അതിലൊന്ന്. ഈ പ്രതിഷേധങ്ങൾ ഒറ്റപ്പെട്ടതായി കണ്ട് അവഗണിച്ചുകൂടാത്തതാണ്. വികസന പ്രവർത്തനങ്ങങ്ങൾ തുടങ്ങുമ്പോൾ പൊതുജന പ്രതിഷേധം സ്വാഭാവികമാണ്. അത് പൊതുജനാഭിപ്രായം പരിഗണിക്കാത്തതു കൊണ്ട് രൂപപ്പെടുന്നതാണ്.

കെ റെയിൽ കേരളത്തോട് ചോദിക്കുന്ന സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ഒരുപാട് ചോദ്യങ്ങളുണ്ട്. 530 കിലോ മീറ്റർ പാതയ്ക്ക് കേരളം മുടക്കേണ്ടത് 63941 കോടി രൂപ. ! പദ്ധതി പൂർത്തിയാവുമ്പോൾ അത് ഒരു ലക്ഷം കോടി കവിയും എന്ന് പറയുന്നു. 11 ജില്ലകളിലെ 1200 ഹെക്ടർ സ്വകാര്യ ഭൂമി ഉൾപ്പെടെ 1300 ഹെക്ടർ ഭൂമി പാതയ്ക്ക് വേണ്ടി ഏറ്റെടുക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ പൊതുജനങ്ങളോട് പറയേണ്ട ചില കാര്യങ്ങളുണ്ട്. 1) കുടിയൊഴിപ്പിക്കപ്പെടുന്നവരെ കുടിയിരുത്താൻ ബദൽ മാർഗങ്ങൾ ഉണ്ടോ ? 2) പരിസ്ഥിതി ദുർബല പ്രദേശങ്ങളിലൂടെ പാത കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാര നിർദ്ദേശങ്ങൾ ഉണ്ടോ ? 3) ഒരു വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിന് അടിച്ചേൽപ്പിക്കലാവില്ലെ പുതിയ സിൽവർ ലൈൻ ? 4) പദ്ധതി സംസ്ഥാനത്തിന് ലാഭകരമാകുമോ ? .

ചോദ്യങ്ങൾ വികസന വിരോധത്തിൻ്റെതല്ല. നാടിൻ്റെ വികസന മുന്നേറ്റത്തിന് മുന്നിൽ പ്രതിഷേധത്തിൻ്റെ ചുകന്ന കൊടികൾ ഭൂഷണവുമല്ല. എങ്കിലും ഒരു ജനതയുടെ നെഞ്ചിൽച്ചവിട്ടി 200 കിലോ മീറ്റർ വേഗത്തിൽ തീവണ്ടി ചൂളം വിളിച്ച് പായുമ്പോൾ നന്ദിഗ്രാം ഏറെ അകലെയല്ല എന്ന് ഓർക്കുന്നത് നല്ലതാണ്. കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ തീർച്ചയായും ജനാധിപത്യപരമാകുകയും വേണം.

ഇക്കാര്യത്തിലുളള ഹൈക്കോടതിയുടെ ഇടപെടൽ ആശ്വാസകരമാണ്.

(പ്രൊഫ ജി ബാലചന്ദ്രൻ )

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ