പ്രിയപ്പെട്ട ശ്രീ സി. വി. ത്രിവിക്രമൻ ഇന്ന് രാവിലെ ഏവരെയും വിട്ടു പിരിഞ്ഞു. അദ്ദേഹവുമായ് അരനൂറ്റാണ്ടു കാലത്തെ ആത്മബന്ധമുള്ളതുകൊണ്ട് തന്നെ ആ വിയോഗ വാർത്ത ഏറെ ദു:ഖകരമായിരുന്നു. കൈരളിയുടെ സാഹിത്യ നഭസ്സിലെ സ്നേഹ സാന്നിദ്ധ്യമായ ത്രിവിക്രമൻ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റിൻ്റെ ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. നാൽപ്പത്തിയഞ്ചു വർഷത്തോളം ട്രസ്റ്റിൻ്റെ പ്രവർത്തനം അദ്ദേഹം കണ്ണിലെ കൃഷ്ണമണി പോലെ ഏറ്റെടുത്തു നടത്തി. ഇത്തവണത്തെ വയലാർ അവാർഡ് ബെന്യാമിന് സമ്മാനിക്കുമ്പോഴും അദ്ദേഹം ആരോഗ്യവാനായിരുന്നു. ചടങ്ങിൽ വച്ച് വയലാർ ട്രസ്റ്റിനു വേണ്ടി ആ കർമ്മ തേജസ്സിനെ

പൊന്നാടയണിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൻ്റെ വിയോഗം മലയാളത്തിലെ സാഹിത്യ കൂട്ടായ്മയിലും, വിശിഷ്യ വയലാർ സ്മാരക ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളിലും അപരിഹാര്യമായ ശൂന്യത സൃഷ്ടിക്കും. അദ്ദേഹത്തിൻ്റെ സുകൃതമായ ഓർമകൾ എന്നും ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാർഗദീപമാവും. ശ്രീ ത്രിവിക്രമന് സ്നേഹാദരങ്ങളോടെ വിട…പ്രൊഫ ജി ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ