A.I.C.C. പ്രസിഡന്റ് തെരഞ്ഞെടുപ്പ്


ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന് 137 വയസ്സ് പ്രായമുണ്ട്. W.C ബാനർജി മുതൽ സോണിയാ ഗാന്ധി വരെ 73 പ്രസിഡന്റന്മാർ കോൺഗ്രസ്സിനുണ്ടായി. 1924 – ൽ മഹാത്മാ ഗാന്ധി ഒരു വർഷം മാത്രം പ്രസിഡന്റായിരുന്നു. ബാക്കി 23 വർഷം കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനത്തിനു പുറത്തു നിന്നാണ് അദ്ദേഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിനും സ്വാതന്ത്ര്യ സമരങ്ങൾക്കും നേതൃത്വം നൽകിയത്. 1919-ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗാന്ധിജി തിരിച്ചെത്തി. തന്റെ രാഷ്ട്രീയ ഗുരുവായ ഗോപാലകൃഷ്ണ ഗോഖലെ ഗാന്ധിജിയോട് നിർദ്ദേശിച്ചത് ഇന്ത്യ മുഴുവൻ കണ്ടറിഞ്ഞിട്ടു വരാനാണ്.
ഗാന്ധിജി നടത്തിയ ദണ്ഡിയാത്ര സുപ്രസിദ്ധമാണ്. കോൺഗ്രസ്സിന് പലപ്പോഴും ഉയർച്ചയും താഴ്ചയുമുണ്ടായി. എങ്കിലും മതേതരത്വത്തിന്റെ പ്രതീകമായി ഇന്ത്യൻ ജനത പ്രത്യാശയോടെ ഉറ്റുനോക്കുന്നത് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിനെയാണ്. നെഹ്റു – ഗാന്ധി കുടുംബത്തിന്റെ തുടർക്കണ്ണിയാണ് രാഹുൽ ഗാന്ധി. ഗാന്ധിജിയുടേയും ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും രക്തമൊഴുകിയ മണ്ണാണ് നമ്മുടേത്. ഇന്ന് കോൺഗ്രസ്സിന്റെ ശക്തിയും സ്വാധീനവും ചോർന്ന് പോയിരിക്കുന്നു. ഭഗീരഥ പ്രയത്നം ചെയ്താലേ കോൺഗ്രസ്സിനെ ഉയർത്തിയെടുക്കാൻ കഴിയൂ. 2024 – ലെ പൊതു തെരത്തെടുപ്പിൽ കോൺഗ്രസ്സിനെ സജ്ജമാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയ്ക്കു പിന്തുണ നല്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
രാഹുൽ ഗാന്ധിയിലാണ് കോൺഗ്രസ്സ് പ്രതീക്ഷയർപ്പിക്കുന്നത്. അദ്ദേഹം മൂന്ന് ഘട്ടങ്ങളിലായി മാസങ്ങൾ നീണ്ടു നില്ക്കുന്ന ഭാരത പര്യടനം നടത്തുകയാണ്.
കടന്നുപോയ സ്ഥലങ്ങളിലെല്ലാം വമ്പിച്ച വരവേല്പാണ് ലഭിക്കുന്നത്. കോൺഗ്രസ്സ് പ്രസിഡന്റാകാൻ ഇപ്പോൾ താനില്ലെന്ന് രാഹുൽ ഗാന്ധി പലവട്ടം പ്രസ്താവിച്ചു കഴിഞ്ഞു. മാത്രമല്ല നെഹ്റു ഗാന്ധി കുടുംബത്തിനു പുറത്തു നിന്നൊരാൾ AlCC പ്രസിഡന്റാകണമെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. രാഹുലിന്റെ പദയാത്രക്കിടയിലാണ് കോൺഗ്രസ്സ് തെരഞ്ഞെടുപ്പു നടക്കുക. ഇലക്ഷന് കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളു. ഇതിനകം തരൂർ അടക്കം രണ്ടു മൂന്നു പേർ രംഗത്തു വന്നു കഴിഞ്ഞു.
ശശി തരൂർ പ്രസിഡന്റാകണമെന്നാണ് എന്റെയും കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളുടേയും ആഗ്രഹം. ദേശീയ രംഗത്ത് പ്രശ്സ്തനും പ്രഗത്‌ഭനുമായ ശശി തരൂർ എന്ന മലയാളി വരണം. 125 വർഷങ്ങൾക്കു മുൻമ്പ് 1897-ലാണ് മലയാളിയായ സർ.സി ശങ്കരൻ നായർ പ്രസിഡന്റായത്. പിന്നെ കാമരാജടക്കം രണ്ടു പേർ തമിഴ് നാട്ടിൽ നിന്ന് പ്രസിഡന്റായി. ബാക്കിയുളളവർ വടക്കേ ഇന്ത്യയിൽ നിന്നുമാണ് പ്രസിഡന്റാന്മാരായത്. ശശി തരുരിനെതിരായി ചില കേരള നേതാക്കൾ വാളും പരിചയുമെടുത്തിറങ്ങിയതെന്തിന് എന്ന് മനസ്സിലാകുന്നില്ല.
ഉൾപ്പാർട്ടി ജനാധിപത്യം കോൺഗ്രസ്സിൽ പുലരണം. സുതാര്യവും നിഷ്പക്ഷവും നീതിപൂർവ്വകവുമായ AlCC തെരഞ്ഞെടുപ്പു നടക്കണം. അതിനു സർവ്വസമ്മതനായി ശശി തരുരിനെ തെരത്തെടുത്താൽ കോൺഗ്രസ്സിന്റെ യശസ്സ് പതിന്മടങ്ങു വർദ്ധിക്കും.

പ്രൊഫ.ജി.ബാലചന്ദ്രൻ

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ