G20-ക്ക് ബിഗ് സല്യൂട്ട്

ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ വച്ചു നടക്കുന്ന G20 ഉച്ചകോടി ഇൻഡ്യയെ സംബന്ധിച്ച് അതിപ്രധാനമാണ്. വ്യാവസായികമായി വികസിച്ചും ഉയർന്നും വരുന്ന രാജ്യങ്ങളുടെ ഈ കുട്ടായ്മയിൽ സുപ്രധാനങ്ങളായ തീരുമാനങ്ങൾ കൈക്കൊളളും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ലോക രാഷ്ട്രത്തലവന്മാരുടെ സമ്മേളനം നിലവിലുള്ള ലോക പ്രശ്നങ്ങളും വരാനിരിക്കുന്ന മാറ്റങ്ങളും ചർച്ച ചെയ്യും. കുറ്റവും കുറവും ഏറെയുണ്ടെങ്കിലും സാമ്പത്തികമായി മുന്നോട്ടു കുതിക്കുന്ന ഇൻഡ്യയ്ക്ക് ഈ സമ്മിറ്റ് മഹാനേട്ടമാണ്. ഇന്ത്യയുടെ വളർച്ചയുടെ മാറ്റ് രാഷ്ട്രത്തലവന്മാർക്കു ദർശിക്കാൻ അവസരമൊരുക്കുന്നത് വലിയ കാര്യമാണ്. സെപ്റ്റംബർ 8, 9 തീയതികളിൽ നടക്കുന്ന G.20 പുതിയ ഉടമ്പടികൾക്ക് സാക്ഷ്യം വഹിക്കും. ലോകം ഇന്ത്യയിൽ ഒരുമിക്കുന്നു. 1999-ൽ ആരംഭിച്ച ഈ കൂട്ടായ്മ പല വർഷങ്ങളിലും സമ്മേളിച്ചില്ല. 2008 -ലാണ് രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന സമ്മേളനമായി ഇതു മാറിയത്. 20 രാജ്യങ്ങൾ അംഗങ്ങളാണ്. ഇത്തവണ ആഫ്രിക്കൻ യൂണിയനും കൂടി അംഗത്വം കൊടുക്കുന്നു. 60 ഇടങ്ങളിലായി 200 ലധികം യോഗം നടത്തി വൻ തയ്യാറെടുപ്പുകൾക്കു ശേഷമാണ് G.20 ചേരുന്നത്. ലോകത്തിന്റെ ശാന്തി,ഐക്യം,പ്രത്യാശ എന്നിവയ്ക്കു ഊന്നൽ കൊടുക്കുന്ന ഈ കുട്ടായ്മ ഒരൊറ്റ ഭൂമി ഒരൊറ്റ കുടുംബം എന്ന നിലയിൽ ഐക്യത്തിന്റേയും പരസ്പര സഹായത്തിന്റേയും സഹകരണത്തിന്റേയും ഐക്യ ശൃംഖല സൃഷ്ടിക്കും. നമ്മുടെ പൈതൃകവും കലാ- സാംസ്ക്കാരിക പരിപാടികളും നമ്മുടെ കേഴ്‌വികേട്ട താജ് മഹൽ ഉൾപ്പെടെയുള്ള നിർമ്മിതികളും ദർശിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. 20 അംഗ രാജ്യങ്ങളിലെയും 9 അതിഥി രാജ്യങ്ങളിലേയും 14 അന്താരാഷ്ട്ര സംഘടനകളുടേയും തലവന്മാർ സമ്മേളിക്കുന്ന G20 ക്ക് ബിഗ് സല്യൂട്ട്

പ്രൊഫ.ജി.ബാലചന്ദ്രൻ

#G20Summit2023

Share Post

Leave a Comment

Your email address will not be published. Required fields are marked *

Recent Post

ഗ്രീസിലെ ഏറ്റവും വലിയ ദുരന്ത നായകൻ

ഗ്രീസിലെ തീബ്സ് രാജ്യം ഐശ്വര്യ സമ്പൂർണ്ണമായിരുന്നു. ലായിയൂസ് രാജാവും രാജ്ഞിയും രാജ്യത്തേയും ജനങ്ങളേയും പരിപാലിച്ചു. അവർ രാജ്യത്തെ സ്വർഗ്ഗമാക്കി. രാജാവിനും രാജ്ഞിയ്ക്കും ഒരു തീരാ ദുഃഖം മാത്രം. അവർക്ക് സന്താനങ്ങളില്ല. പൂജയും പ്രാർത്ഥനകളുമൊക്കെ നടത്തി

ലോകത്തിലെ ഏറ്റവും വലിയ ഭയാനക ട്രാജഡിയുടെ അന്ത്യം

കോറിന്ത് രാജ്യത്തിലെ രാജാവും രാജ്ഞിയും തന്റെ മാതാപിതാക്കൾ തന്നെയെന്നു ഈഡിപ്പസ് വിശ്വസിച്ചിരുന്നു. സ്വന്തം പിതാവിനെ വധിച്ച് മാതാവിനെ വിവാഹം കഴിക്കുമെന്ന കർണ്ണകഠോരമായ പ്രവചനം കേട്ട് ഈഡിപ്പസ് കോറിന്ത് രാജ്യം ഉപേക്ഷിച്ച്. എന്തു ചെയ്യണമെന്നറിയാതെ അലക്ഷ്യമായി

റഷ്യൻ വിപ്ലവത്തിന്റെ ദുരന്ത നായകൻ. ചെമ്പടയുടെ നേതാവായ ട്രോട്സ്ക്കി

ലെനിൻ നയിച്ച റഷ്യൻ വിപ്ലവത്തെ യാഥാർത്ഥ്യമാക്കിയത് ലിയോൺ ട്രോട്സ്ക്കിയാണ് . അദ്ദേഹത്തിന്റെ റഷ്യൻ ചെമ്പടയാണ് പല പ്രതിസന്ധികളിലും റഷ്യൻ വിപ്ലവത്തിന് ചൂടും ചൂരും പകർന്നത്. യുക്രൈനിലെ യാനോവ്കയിലാണ് 1879 ഒക്ടോബർ 26 ന് ബ്രോൺ

ഫ്രാൻസിലെ ധീര പോരാളി ജോൻ ഓഫ് ആർക്ക്

1412 ൽ ഫ്രാൻസിൽ ജനിച്ച ജോൻ ഓഫ് ആർക്ക് യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ധീരയായ പോരാളിയായിരുന്നു. വിശുദ്ധരിൽ നിന്നുള്ള വെളിപാടുകൾ തന്നെ നയിക്കുന്നു എന്ന് പതിമൂന്നാമത്തെ വയസ്സിൽ ജോൻ പറഞ്ഞു. യുദ്ധഭൂമിയിൽ ശത്രുക്കളെ തുരത്താൻ